രാത്രിക്കുളി
അവൾക്കെന്നും തിരക്കാണ് !
അരമണിക്കൂറിനു ഇരുനൂറു
ഒന്നിന് അഞ്ഞൂറ്, രണ്ടിന് രണ്ടായിരം
ഒരു രാത്രിക്കു പതിനായിരം !
പതിനെട്ടു തികയാത്ത പൈസാക്കാരൻ
അറുപതു കഴിഞ്ഞ മിലിട്ടറിക്കാരൻ
കൊള്ളപ്പലിശക്കാരൻ
ചില്ലറ പെറുക്കിക്കൂട്ടി വരുന്ന തെരുവുതെണ്ടി !
അവളോടൊന്നും മിണ്ടരുത്,
ഒന്നും ചോദിക്കരുത് !
പ്രേമത്തോട് അവൾക്കു വെറുപ്പ്
സഹതാപത്തോടു വെറും പുച്ച്ചം !
ആണിന്റെ മണം,
അവൾക്കു ഏറെ അറപ്പ് !
ഈ അറപ്പും വെറുപ്പും കഴുകിക്കളയാൻ
അവൾക്കു ഒരു രാത്രിക്കുളി മതി ..!!